Wednesday, December 2, 2009

പ്രവാസി, വായന, സവൊ പ്നം



ജോലി കഴിഞ്ഞു വന്ന സുഹൃത്ഹുക്കളോടൊപ്പം കുറച്ചു നേരം ന്യൂസ്‌, അല്പം ചര്‍ച്ചകള്‍. പ്രവാസത്തിന്റെ ഒരു ദിവസം അവസാനിക്കുന്നത്‌ മിക്കവാറും ഇങ്ങിനെയാണ്‌. എല്ലാവരെയും ഉറക്കി കിടത്തിയ ശേഷമുള്ള വായന. പുസ്തകങ്ങളിലൂടെയാണ് പലപ്പോഴും നാട്ടിലെകൊരെത്തി നോട്ടം നടത്തുന്നത്. റിയാലിറ്റി ഷോയിലെ അവസാന മത്സരാര്‍ത്ഥിയ്ക്കും എസ്.എം.എസ്. അയച്ചു കഴിഞ്ഞ സുഹൃത്ത്‌, വീട്ടില്‍ വിളിക്കാന്‍ മറന്നു പോയെന്ന പരിഭവം പറഞ്ഞു കൊണ്ട് കിടക്കയിലേക്ക് നീങ്ങി. ദേവി മാഹാത്മ്യത്തിന്റെ പുന:സംപ്രേക്ഷണം ആരംഭിച്ചിരിക്കുന്നു.

നല്ല തണുപ്പിലും ജനല്‍ തുറന്നിട്ടാണിരിക്കുന്നത്. ടി.വി. ഓഫ്‌ ചെയ്ത് ഒരു മാസികയിലേക്ക്‌ നോക്കിയിരുന്നു. ആദ്യ നാല് വരികള്‍ക്കിടയില്‍ തന്നെ അമ്മയെയും അച്ഛനെയും പെങ്ങളെയും കണ്ടു. കുശലമന്വേഷിച്ചപ്പോ നാളെ അമ്മൂമ്മയുടെ ആണ്ടാനെന്നും അതിനുള്ള പച്ചക്കറികള്‍ വാങ്ങാന്‍ അനുജന്‍ ചന്തയിലേക്ക് പോയെന്നും അറിഞ്ഞപോള്‍ ചന്തയില്‍ പോകാനൊരാഗ്രഹം. പച്ചക്കറിയുമായി തിരിച്ചു നടക്കുമ്പോഴാണ് കവലയില്‍ വാഹനാപകടം ഉണ്ടായെന്നും അതില്‍ മരിച്ച രണ്ടുപേരില്‍ ഒരാള്‍ അച്ഛനാണെന്നും അറിഞ്ഞത്.

വായന നിന്നു. ആകെ ഒരസ്വസ്ഥത. നിനക്കുറങ്ങാന്‍ നേരമായെട.. പോയി കിടക്കെടാനന്‍ മൊബൈല്‍. അതിന്റെ കഴുത്തിന്‌ കുത്തിപിടിച്ചപ്പോള്‍ ചുമച്ചുകൊണ്ടത് മിണ്ടാതിരുന്നു. സമയം 12 .30 am . അതായത് നാട്ടില്‍ 3 മണി. അവര്‍ക്കൊരു ബുദ്ധിമുട്ടാകുമെന്നു ഉറപ്പാണെങ്കിലും വെറുതെ ഒരു തോന്നല്‍. അച്ഛനോട് സംസാരികണം. ഫോണ്‍ റിംഗ് ചെയ്യുന്നുണ്ട്. ഉറക്കത്തിന്റെ തീരെ ആലസ്യമില്ലാതെ അച്ഛന്റെ ശബ്ദം.

" അച്ഛാ, ഞാനാ... നിങ്ങളുറങ്ങിയില്ലേ..? "

"ഉം. ഇല്ല... നീയെന്താ ഈ അസമയത്ത്..? ഞാനിപ്പോ ബ്രാഞ്ച് മീറ്റിംഗ് കഴിഞ്ഞു വന്നതേയുള്ളൂ. നാളത്തേക്ക് തീര്കാനുള്ള കുറച്ചു ജോലികള്‍ ഇങ്ങോട്ട് കൊണ്ട് വന്നിരുന്നു. അത് തീര്‍ക്കുന്നു. നിന്റെ അമ്മ ഉറങ്ങി... നിന്റെ ചേച്ചിയെ വിളിച്ചിരുന്നോ? അവരിങ്ങോട്ട് വിളിച്ചിരുന്നു. നിന്റെ അനുജന് നാളെയൊരു ഇന്റര്‍വ്യൂ ഉണ്ടത്രേ.. അത് ശരിയാകുമെന്നാ കേട്ടത് ."

എല്ലാം ഒറ്റശ്വാസത്തില്‍ പറഞ്ഞു തീര്‍ത്തിട്ട് " നീയെന്താ ഒന്നും മിണ്ടാത്തത്. നിന്റെ അമ്മയ്ക് കൊടുക്കാം, ഞാനവളെ ഉണര്തട്ടെ. ഇനി എന്നെ കാത്തു നില്‍ക്കേണ്ട, ഫോണ്‍ വെച്ചോളൂ. എനിക്ക് കുറച്ചൂടെ പണിയുണ്ട്."

അല്‍പസമയത്തിന് ശേഷം അമ്മ " നീയെന്തിനാ ഈ ഒന്നും വല്ലാത്ത നേരത്ത് വിളിച്ചത്?"
എന്റെ വായന തലതെരിച്ചതാണെന്ന് സ്വൊയം വിലയിരുതതാറുള്ള അമ്മയോട് സത്യം മറച്ചു വെച്ചുകൊണ്ട് ഞാന്‍ പറഞ്ഞു..
" ഞാനൊരു സവൊപ്നം കണ്ടു, അച്ഛനൊരു അപകടത്തില്‍.."

കുവൈറ്റ്‌ മുതല്‍ ചെറുവത്തൂര്‍ വരെ നീണ്ടുനിന്ന ഒരു വലിയ മൌനം.. എങ്കിലും അതിനെ മറികടന്നു കൊണ്ട് അമ്മ പറഞ്ഞു.
" സ്വൊപ്നത്തില്‍ മരിക്കുന്നവര്ക് ഒരായുസ് കൂടും, ആ സവൊപ്നം കണ്ടയാള്‍ക്ക് ഒരായുസ് കുരയേം ചെയ്യുമെന്ന് പറയുന്നത് കേട്ടിട്ടില്ലേ നീ...? അതുകൊണ്ട് നീ സൂക്ഷിച്ചോ..."
ഉണ്ടായികൂടാത്ത ഒരു ചിരി ഉണ്ടാക്കി, കിടന്നുറങ്ങാന്‍ പറഞ്ഞു കൊണ്ട് അമ്മ ഫോണ്‍ വെച്ചു.

കസേര മേശയോട്‌ ചേര്‍ത്ത് വെച്ച് കഥയുടെ അടുത്ത താളിലേക്ക് കടന്നു. അതില്‍ അക്ഷരങ്ങളൊന്നും ബാക്കിയില്ലാതെ മാഞ്ഞു പോയിരിക്കുന്നു.. സവൊപ്നതില്‍ കണ്ട മരണങ്ങളുടെ കണക്കു തീര്കുകായിരുന്നു ഞാന്‍. ഓരോ പേര് കുരിച്ചിടുമ്പോഴും ഞാനായുസ് കൂട്ടി നല്കിയവരൊക്കെയും നന്ദി പറയുകയായിരുന്നു.

Tuesday, November 3, 2009

പ്രണയകാലത്തെ സമവാക്യങ്ങള്‍

അച്ഛന്‍ , അടിസ്ഥാന തൊഴിലാളിവര്ഗ ശത്രു.

അമ്മ, നിലപാട് വെളിപ്പെടുത്താത്തവള്.

ചേച്ചി, തീരമറിയാതെ തുഴയുന്ന രണ്ടു തോണിയിലെ യാത്രികര്‍.

അനുജന്‍, തല്ലുകൊള്ളി.

അമ്മാവന്‍, ജാതിപരവും സാമുദായികവും.

സമുദായം, ഭ്രഷ്ട്.

അമ്പലം, അപ്രിയനായ ദേവന്‍.

അളിയന്‍, എന്താ?? ഞാനോന്നുമറിഞ്ഞില്ലല്ലോ??

രാഷ്ട്രീയം, സ്നേഹത്തിനായ് ചോര ചീന്താന്വയ്യെന്ന്.

പ്രണയിനി, കണ്ണീരിനു പുല്ലു വില കല്പിച്ചവള്.

കാമുകന്‍, വാഗ്ദാന ദാദാവ്‌.

ഞാന്‍, എന്നെ ഹൃദയം പൊട്ടി മരിച്ചവന്‍.

ഭര്ത്താവ്‌, തിരശീലക്കപ്പുറം നിന്കണ്ണീരു കാണാതെ ഉമിനീര് കുടിക്കുന്നവന്‍.

മകന്‍, എന്റെ മരണത്തിനു പകരം ചോദിക്കേണ്ടവന്‍.

Monday, November 2, 2009

അമ്മേ, പ്രണയിനി ...


അമ്മേ , നീയറിഞ്ഞോ...?
നിനക്ക് കുഞ്ഞു പിറന്നനാളായിരുന്നു,
എന്റെ ചരമദിനം.
പുനര്‍ജ്ജന്മം ജാരനായല്ലെങ്കിലും
മകനെന്ന് വിളിക്കാതെ എന്നെയച്ഛന്‍ നീയെന്നു വിളിക്കുന്നു.
നിന്നില്‍ ഞാനുടലെടുക്കുകയായിരുന്നു,
കാമമായ്‌, രേതസായ്‌, ബീജമായ്‌, ഭ്രൂണമായ്‌
ഇടവേളകള്‍ക്കിപ്പുറം ഞാന്‍ വീണ്ടും നിന്നില്‍
ഇനിനിനക്കെന്നെ നിബന്ധനകളില്ലാതെ പ്രണയിക്കാം
കാരണം, അന്നും ഇന്നും ഞാന്‍ നിനക്കൊരു കുഞ്ഞായിരുന്നല്ലോ...?