Wednesday, December 2, 2009

പ്രവാസി, വായന, സവൊ പ്നം



ജോലി കഴിഞ്ഞു വന്ന സുഹൃത്ഹുക്കളോടൊപ്പം കുറച്ചു നേരം ന്യൂസ്‌, അല്പം ചര്‍ച്ചകള്‍. പ്രവാസത്തിന്റെ ഒരു ദിവസം അവസാനിക്കുന്നത്‌ മിക്കവാറും ഇങ്ങിനെയാണ്‌. എല്ലാവരെയും ഉറക്കി കിടത്തിയ ശേഷമുള്ള വായന. പുസ്തകങ്ങളിലൂടെയാണ് പലപ്പോഴും നാട്ടിലെകൊരെത്തി നോട്ടം നടത്തുന്നത്. റിയാലിറ്റി ഷോയിലെ അവസാന മത്സരാര്‍ത്ഥിയ്ക്കും എസ്.എം.എസ്. അയച്ചു കഴിഞ്ഞ സുഹൃത്ത്‌, വീട്ടില്‍ വിളിക്കാന്‍ മറന്നു പോയെന്ന പരിഭവം പറഞ്ഞു കൊണ്ട് കിടക്കയിലേക്ക് നീങ്ങി. ദേവി മാഹാത്മ്യത്തിന്റെ പുന:സംപ്രേക്ഷണം ആരംഭിച്ചിരിക്കുന്നു.

നല്ല തണുപ്പിലും ജനല്‍ തുറന്നിട്ടാണിരിക്കുന്നത്. ടി.വി. ഓഫ്‌ ചെയ്ത് ഒരു മാസികയിലേക്ക്‌ നോക്കിയിരുന്നു. ആദ്യ നാല് വരികള്‍ക്കിടയില്‍ തന്നെ അമ്മയെയും അച്ഛനെയും പെങ്ങളെയും കണ്ടു. കുശലമന്വേഷിച്ചപ്പോ നാളെ അമ്മൂമ്മയുടെ ആണ്ടാനെന്നും അതിനുള്ള പച്ചക്കറികള്‍ വാങ്ങാന്‍ അനുജന്‍ ചന്തയിലേക്ക് പോയെന്നും അറിഞ്ഞപോള്‍ ചന്തയില്‍ പോകാനൊരാഗ്രഹം. പച്ചക്കറിയുമായി തിരിച്ചു നടക്കുമ്പോഴാണ് കവലയില്‍ വാഹനാപകടം ഉണ്ടായെന്നും അതില്‍ മരിച്ച രണ്ടുപേരില്‍ ഒരാള്‍ അച്ഛനാണെന്നും അറിഞ്ഞത്.

വായന നിന്നു. ആകെ ഒരസ്വസ്ഥത. നിനക്കുറങ്ങാന്‍ നേരമായെട.. പോയി കിടക്കെടാനന്‍ മൊബൈല്‍. അതിന്റെ കഴുത്തിന്‌ കുത്തിപിടിച്ചപ്പോള്‍ ചുമച്ചുകൊണ്ടത് മിണ്ടാതിരുന്നു. സമയം 12 .30 am . അതായത് നാട്ടില്‍ 3 മണി. അവര്‍ക്കൊരു ബുദ്ധിമുട്ടാകുമെന്നു ഉറപ്പാണെങ്കിലും വെറുതെ ഒരു തോന്നല്‍. അച്ഛനോട് സംസാരികണം. ഫോണ്‍ റിംഗ് ചെയ്യുന്നുണ്ട്. ഉറക്കത്തിന്റെ തീരെ ആലസ്യമില്ലാതെ അച്ഛന്റെ ശബ്ദം.

" അച്ഛാ, ഞാനാ... നിങ്ങളുറങ്ങിയില്ലേ..? "

"ഉം. ഇല്ല... നീയെന്താ ഈ അസമയത്ത്..? ഞാനിപ്പോ ബ്രാഞ്ച് മീറ്റിംഗ് കഴിഞ്ഞു വന്നതേയുള്ളൂ. നാളത്തേക്ക് തീര്കാനുള്ള കുറച്ചു ജോലികള്‍ ഇങ്ങോട്ട് കൊണ്ട് വന്നിരുന്നു. അത് തീര്‍ക്കുന്നു. നിന്റെ അമ്മ ഉറങ്ങി... നിന്റെ ചേച്ചിയെ വിളിച്ചിരുന്നോ? അവരിങ്ങോട്ട് വിളിച്ചിരുന്നു. നിന്റെ അനുജന് നാളെയൊരു ഇന്റര്‍വ്യൂ ഉണ്ടത്രേ.. അത് ശരിയാകുമെന്നാ കേട്ടത് ."

എല്ലാം ഒറ്റശ്വാസത്തില്‍ പറഞ്ഞു തീര്‍ത്തിട്ട് " നീയെന്താ ഒന്നും മിണ്ടാത്തത്. നിന്റെ അമ്മയ്ക് കൊടുക്കാം, ഞാനവളെ ഉണര്തട്ടെ. ഇനി എന്നെ കാത്തു നില്‍ക്കേണ്ട, ഫോണ്‍ വെച്ചോളൂ. എനിക്ക് കുറച്ചൂടെ പണിയുണ്ട്."

അല്‍പസമയത്തിന് ശേഷം അമ്മ " നീയെന്തിനാ ഈ ഒന്നും വല്ലാത്ത നേരത്ത് വിളിച്ചത്?"
എന്റെ വായന തലതെരിച്ചതാണെന്ന് സ്വൊയം വിലയിരുതതാറുള്ള അമ്മയോട് സത്യം മറച്ചു വെച്ചുകൊണ്ട് ഞാന്‍ പറഞ്ഞു..
" ഞാനൊരു സവൊപ്നം കണ്ടു, അച്ഛനൊരു അപകടത്തില്‍.."

കുവൈറ്റ്‌ മുതല്‍ ചെറുവത്തൂര്‍ വരെ നീണ്ടുനിന്ന ഒരു വലിയ മൌനം.. എങ്കിലും അതിനെ മറികടന്നു കൊണ്ട് അമ്മ പറഞ്ഞു.
" സ്വൊപ്നത്തില്‍ മരിക്കുന്നവര്ക് ഒരായുസ് കൂടും, ആ സവൊപ്നം കണ്ടയാള്‍ക്ക് ഒരായുസ് കുരയേം ചെയ്യുമെന്ന് പറയുന്നത് കേട്ടിട്ടില്ലേ നീ...? അതുകൊണ്ട് നീ സൂക്ഷിച്ചോ..."
ഉണ്ടായികൂടാത്ത ഒരു ചിരി ഉണ്ടാക്കി, കിടന്നുറങ്ങാന്‍ പറഞ്ഞു കൊണ്ട് അമ്മ ഫോണ്‍ വെച്ചു.

കസേര മേശയോട്‌ ചേര്‍ത്ത് വെച്ച് കഥയുടെ അടുത്ത താളിലേക്ക് കടന്നു. അതില്‍ അക്ഷരങ്ങളൊന്നും ബാക്കിയില്ലാതെ മാഞ്ഞു പോയിരിക്കുന്നു.. സവൊപ്നതില്‍ കണ്ട മരണങ്ങളുടെ കണക്കു തീര്കുകായിരുന്നു ഞാന്‍. ഓരോ പേര് കുരിച്ചിടുമ്പോഴും ഞാനായുസ് കൂട്ടി നല്കിയവരൊക്കെയും നന്ദി പറയുകയായിരുന്നു.

5 comments:

sajeesh said...

ഇവന്‍
എന്‍റ്റെ സ്വപ്നങ്ങളില്‍
പണ്ടെ മരിച്ചവന്‍
എന്‍റ്റെ കണ്മുന്‍പില്‍
നിന്നെന്നേ ജ്വലിച്ചവന്‍
എന്‍റ്റെ മോഹങ്ങള്‍ക്ക്
തീ നാമ്പ് നെയ്ത്തവന്‍
ഇവന്‍
"ഭൂതവഷിഷ്ടന്‍"

manu said...

സജി നന്നായിട്ടുണ്ട് .. എന്തെ എന്നെ പരിജയ്പ്പെടുത്താന്‍ വയ്കി,,

Cartoonist said...

ഒരു പ്രവാസി എത്ര തീക്ഷണതയോടെയാണ്
ജീവിക്കുന്നത് എന്ന് ഇതുവരെ അളക്കാനായിട്ടില്ല.
കേരളം വിട്ടു പോകാത്തതുകൊണ്ടായിരിക്കും...

ആശംസകള്‍ !

ദിനേശന്‍ വരിക്കോളി said...

പ്രിയ അപ്പുസ്..
വായിച്ചു..
ഇങ്ങനെയുള്ള അനുഭവം നമ്മള്‍ പ്രവാസികള്‍ക്ക് നിത്യാനുഭവമാണല്ലോ?
നന്നായി.
ഏത് ഫോണ്ടാണ് ഉപയോഗിക്കുന്നത്?
ശ്രദ്ധിക്കുമല്ലോ വായനക്കാര്‍ അത് അക്ഷരതെറ്റായി
തെറ്റിദ്ധരിക്കാനിടയുണ്ട്.
സസ്നേഹം.

Unknown said...

നിന്റെ അമ്മ ഉറങ്ങി... നിന്റെ ചേച്ചിയെ വിളിച്ചിരുന്നോ? അവരിങ്ങോട്ട് വിളിച്ചിരുന്നു. നിന്റെ അനുജന് നാളെയൊരു ഇന്റര്‍വ്യൂ ഉണ്ടത്രേ...

നിന്റെ, നിന്റെ, നിന്റെ.... അകലം തോന്നിപ്പിക്കുന്നു അമ്മയോടും ചേച്ചിയോടും അനുജനോടും.. ശ്രദ്ധിക്കൂ കിളിയെ...